ദിലീപ് നല്‍കിയ ഹര്‍ജി ആദ്യം പരിഗണിച്ചപ്പോള്‍ നടിയെ ആക്രമിച്ച കേസിന്റെ രഹസ്യവിചാരണ എന്ന ഉത്തരവ് മാധ്യമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡിജിപിക്കു കോടതി നിർദേശം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടി വി എം ഡി നികേഷ് കുമാറിനെതിരെ
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു എന്നാരോപണം പുറത്തു കൊണ്ടുവന്ന റിപ്പോർട്ടർ ചീഫ് എഡിറ്റർ നികേഷ് കുമാറിനെതിരേ കേരള പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നു.
ഇതിനുപിന്നാലെ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് കാണിച്ച് ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഉത്തരവ് ലഭിച്ചതിന് പിന്നാലെ നികേഷ് കുമാറിനെതിരെ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
നികേഷ് കുമാര്‍, ഇരയുടെ പക്ഷത്തു അചഞ്ചലമായി നിന്നതിന്, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ശബ്ദിച്ചു കൊണ്ടേയിരുന്നതിന് നിങ്ങൾക്ക് കിട്ടിയ പുരസ്കാരമായി ഇത് കണക്കാക്കണം. ചരിത്രത്തിൽ പോരാളിയുടെ സ്ഥാനത്ത് നാളെ നിങ്ങളുടെ പേരായിരിക്കും രേഖപ്പെടുത്തപ്പെടുക. സ്ത്രീ പക്ഷരാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിച്ചവർ ഒറ്റുകാരാണെന്ന് ചരിത്രം നാളെ വിലയിരുത്തുമെന്നും ഷാഹിന പറഞ്ഞു.
പല തവണ പാർട്ടി പ്രവർത്തകരും സ്നേഹിതന്മാരും നിർബന്ധിച്ചിട്ടും റിപ്പോർട്ടർ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികൾക്ക് മുതിരാതിരുന്നത് എം വി രാഘവൻ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓർത്തിട്ടാണ്. എന്നാല്‍ അസത്യവും അവാസ്തവവും പ്രചരിപ്പിക്കുന്നത് മുഖമുദ്ര ആക്കിയൊരു ദൃശ്യ മാധ്യമത്തെ എങ്ങനെ നേരിടണം എന്ന് കോൺഗ്രസിന് അറിയാഞ്ഞിട്ടല്ല.